കുറ്റവാളികള്‍ക്ക് വേണ്ടി ലോകവ്യാപകമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെടുന്ന കാലത്ത്, കുറ്റാരോപിതരായി വിചാരണ കൂടാതെ തടവില്‍ മനുഷ്യര്‍ മരിച്ചാല്‍, അതിന് മൌനികളായ ഈ നമ്മളെല്ലാം ഉത്തരവാദികളായിരിക്കും. പുരോഗമനം പറഞ്ഞ്, അടിസ്ഥാന ജനാധിപത്യവിഷയങ്ങളില്‍ മൌനം പാലിക്കാനാണ് നമ്മുടെ തീരുമാനമെങ്കില്‍, ഷെനെയെ മോചിപ്പിച്ച സര്‍ത്തൃന്റേയും, കൊക്ടുവിന്റേയും പാബ്ലോ പികാസ്സോവിന്റെയും പേരുകളും ഓര്‍മകളും ഉദ്ധരണികളും ഇനി നമുക്ക് അടച്ചുവെയ്ക്കാം.
മുഖ്യധാര മുക്കിയ മഹാനായ ഡോക്ടര്‍ വേലുക്കുട്ടി അരയന്‍റെ താരതമ്യമില്ലാത്ത വിസ്തൃതി അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽ കാണാം. ആധുനിക വൈദ്യശാസ്ത്രം, ഹോമിയോ, പത്രപ്രർത്തനം, ദേശീയപ്രസ്ഥാനം, സർഗാത്മക രചനകൾ, സാഹിത്യ നിരൂപണം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിച്ച ആമഹാനെയും മറ്റുപലരെയും പോലെ മുഖ്യധാരയിൽ കാണാതെ അന്ധകാരത്തിൽ സൂക്ഷിക്കാൻ നമുക്ക്കഴിഞ്ഞു. ഒരുപക്ഷെ അദ്ദേഹത്തിന്റെ 'ചെമ്മീൻ' വിമര്‍ശനമായിരിക്കും ഈ തമസ്കരണത്തിൽ ഒരു പ്രധാന പങ്കുവഹിച്ചത്